പേജുകള്‍‌

2010, ഏപ്രിൽ 7, ബുധനാഴ്‌ച

എലന്തപ്പഴത്തിന്റെ സ്വാദ്‌







ഭാഷ, അതൊരു ബല്ലാത്ത പഹയനാണ്. നിങ്ങള്‍ക്ക്‌ഭാഷയറിയില്ല. പക്ഷേ ആശയവിനിമയം നടത്തണം. എന്താ പോംവഴി? അതിനല്ലേ ആഗോള ഏകീകൃത ഭാഷ, ആംഗ്യഭാഷയേ. അതോടൊപ്പം മരുന്നിന്‌ഇച്ചിരി (ശരിയെന്നു പറഞ്ഞാലോ ശരി, തെറ്റെന്നു തോന്നുകിലോ അതും ശരി) ഭാഷയുമുണ്ടെങ്കില് കുശാല്. ഈ ഗള്‍ഫന്ഒരുപാടു കാഴ്‌ചകള്‍കണ്ടു. ചിലതില്‍വിജയപൂര്‍വം അഭിനയിക്കുക കൂടി ചെയ്‌തു. ഞാന്‍കണ്ട, ഞാനറിഞ്ഞ ചില സൗദി അറേബ്യന് പ്രവാസക്കാഴ്‌ചകളിലേക്ക്...ജിദ്ദ ഫൈസലിയ കുബ്‌രി മുറബ്ബക്ക്‌സമീപമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേഡിയത്തിനു പുറത്താണ്‌സംഭവം. സമയം വൈകിട്ട്‌അഞ്ചു മണി. പര്‍ദയണിഞ്ഞ ധാരാളം സ്‌ത്രീകള്‍ഉള്‍പ്പെടെ ഒരുപാടു പേര്‍ഈവനിംഗ്‌വാക്കിന് ഇറങ്ങിയിരിക്കുന്നു. അറബികള്, പാക്കിസ്ഥാനികള്, യെമനികള്, മിസ്‌രികള്, ഫിലിപ്പിനോകള്, ഇന്ത്യക്കാര്‍തുടങ്ങി വ്യത്യസ്ത രാജ്യക്കാര്, ഭാഷക്കാര്...ചിലര്‍ഭാഷയറിയില്ലെങ്കിലും എന്നും കാണുന്നതുകൊണ്ടു ചിരിയും, ചിലപ്പോള്‍കൈഫല്‍ഹാലും കൈമാറും. കൂടെ കുട്ടികളുള്ളവരാണെങ്കില്‍കുറച്ചു കൂടി അടുക്കും. ആംഗ്യത്തിലൂടെയും മുറിയന്‍ഭാഷയിലൂടെയും അത്യാവശ്യ കാര്യങ്ങള്(പേര്, നാട്, കുട്ടികള്‍പഠിക്കുന്ന ക്ലാസ്‌ഇത്യാദി) അറിയുകയും ചെയ്യും. കുട്ടികള് തമ്മില്‍ചിലപ്പോള്‍മിഠായിയും ബിസ്‌കറ്റും കൈമാറ്റം ചെയ്യുന്നതും സ്വാഭാവികം. അങ്ങനെ ഭാഷയറിയാതെ അടുത്ത ഒരു ടീമിന്റെ അവതരണമാവട്ടെയാദ്യം.സ്റ്റേഡിയത്തിന്റെ പുറത്ത്‌നടപ്പാതയിലായി ഒരു എലന്തപ്പഴ മരം തലയുയര്‍ത്തി നില്‍ക്കുന്നു. കൊച്ചിലകളാലും മുള്ളുകളാലും സമൃദ്ധമായ എലന്തപ്പഴ മരത്തില്‍പച്ചനിറത്തിലുള്ള പാകമാകാത്ത ഒരുപാടു കായകള്‍ക്കിടയില്‍പാകമായി ചുവന്നുതുടുത്ത കുറച്ചെണ്ണവും ഉണ്ട്. സ്ഥിരമായി ഈവനിംഗ്‌വാക്കിന്‌എത്താറുള്ള മലയാളി ടീമിന്റെ കണ്ണിലാണ്‌അത് പതിഞ്ഞത്. അപ്പോള്‍തന്നെ അവരില്‍ഗൃഹാതുരത്വം പീലി വിടര്‍ത്തിയാടി.താമസിച്ചില്ല മലയാളി മങ്കമാര്. കോഴിക്കോട്ടുകാരി നസ്‌ലയും തൊട്ടടുത്ത ഫ്‌ളാറ്റുകളിലെ തൃശൂരുകാരി സീനത്തും പാലക്കാട്ടുകാരി നസീഹയും തിരഞ്ഞു ഒരു കമ്പിനായി. കിട്ടിയ കമ്പുകൊണ്ട്‌ചുവന്നുതുടുത്ത എലന്തപ്പഴങ്ങള്‍കൊഴിച്ചു താഴെയിട്ടു മൂവരും നുണയാന്‍തുടങ്ങി. അപ്പോഴാണ്‌അവര്‍ദിവസവും നടക്കുന്നതിനിടെ പരിചയപ്പെട്ട സിറിയക്കാരിയും യെമനി കുടുംബവും കുട്ടികളും അവരുടെ അടുത്തെത്തിയത്. മലയാളികളുടെ നുണഞ്ഞുകൊണ്ടുള്ള എലന്തപ്പഴത്തീറ്റ അവരില്‍കൗതുകമുണര്‍ത്തി.നസീഹ യെ ശാദ?ആദാ എലന്തപ്പഴം, സുക്‌റി, ദാഅവര് എലന്തപ്പഴം വാങ്ങി തിരിച്ചും മറിച്ചും നോക്കി. അവസാനം കുട്ടികളടക്കം എല്ലാവരും എലന്തപ്പഴം വായിലേക്കിട്ടു നുണഞ്ഞു.കോയിസ്, സുക്‌്‌റി എന്നെല്ലാം അവര് പിറുപിറുക്കുമ്പോള്‍നമ്മുടെ മലയാളി മങ്കമാര്‍ക്ക്‌ആധി കയറി. കാരണമെന്തെന്നല്ലേ.അവര്‍ആദ്യമായല്ലെ എലന്തപ്പഴം തിന്നുന്നത്. അതിന്റെ കുരു കടിച്ചാല്‍കുട്ടികളുടെ പല്ല് പൊട്ടിപ്പോവില്ലേ. അല്ലെങ്കില്‍അതവര്‍വിഴുങ്ങിപ്പോവില്ലേ. അറബിയില്‍എങ്ങനെ ഇവരെ പറഞ്ഞു മനസ്സിലാക്കും, നസ്ല പറഞ്ഞു തീരുംമുമ്പേ നസീഹയുടെ ആംഗ്യാഭിനയം തുടങ്ങിക്കഴിഞ്ഞിരുന്നു. നസീഹ കൈഞൊടിച്ച്‌അവരുടെയെല്ലാം ശ്രദ്ധ അവളിലേക്കാകര്‍ഷിപ്പിച്ചു. എന്നിട്ട്‌അവള്‍വായ്‌തുറന്നു എലന്തപ്പഴക്കുരു കൈകൊണ്ട്‌തൊട്ടു കാണിച്ചു. എന്നിട്ട്‌തു..തു... എന്നു പറഞ്ഞു വായിലുള്ള എലന്തപ്പഴക്കുരു താഴേക്ക്‌ഒരൊറ്റ തുപ്പ്. സംഗതി ഏറ്റു. ഇമാമിനെ പിന്തുടരുന്ന പോലെ സിറിയ, യെമനി കുടുംബ സംഘം കുട്ടികള്‍ഉള്‍പ്പെടെ എലന്തപ്പഴക്കുരു പുറത്തേക്ക് ഒരൊറ്റ തുപ്പ്. ശേഷം എല്ലാവരും നടക്കല്‍കര്‍മത്തില്‍മുഴുകി. പടച്ചോനെ ഇനി എലന്തപ്പഴം പഴുത്താല്‍തിന്നാന്‍കിട്ടൂല, അറബികള്‍രസമറിഞ്ഞു- നസ്ല പിറുപിറുത്തത്‌കുറച്ചുറക്കെ ആയിപ്പോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ