പേജുകള്‍‌

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

ബീറുകുടിയന്റെ ഭാര്യ

മദ്യം വിഷമാണ്. മദ്യപാനം നമ്മുടെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ആരോഗ്യം തകര്ത്തെറിയും. മദ്യപാനത്തിനെതിരെ നിതാന്ത ജാഗ്രത പുലര്ത്താന് മത-സാംസ്കാരിക മേഖലകളില്നിന്നും ആഹ്വാനങ്ങളും ഉപദേശങ്ങളും നിലയ്ക്കാതെ ഉയരുന്നുണ്ട്. അവ വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ലേ?. ഇല്ലെന്നു തന്നെയാണ് നമ്മുടെ നാട്ടിലെ സംഭവവികാസങ്ങള് ചൂണ്ടിക്കാണിക്കുന്നത്. കൊച്ചുകേരളം ദിവസവും കുടിച്ചുവറ്റിക്കുന്നത് കോടികളുടെ മദ്യമാണത്രേ. ആഘോഷദിനങ്ങളില് സര്വരാജ്യ (അതോ സര്വലോകമോ) റെക്കോര്ഡ്. ആള്ക്കഹോള് തകര്ത്തെറിയുന്ന കുടുംബബന്ധങ്ങളും സൃഷ്ടിക്കുന്ന ക്രൈമുകളും ദിനംപ്രതി വാര്ത്തകളായി നമ്മെനോക്കി പല്ലിളിക്കുന്നു. കള്ള്, ചാരായം, വൈന്, ബ്രാണ്ടി, ബീര് എന്നിത്യാദി പേര് കേള്ക്കുമ്പോള് തന്നെ കേരള സ്ത്രീകള് പേടിച്ചുകരയുന്നത് സ്വാഭാവികം മാത്രമാണ്്.
സൗദിയില് ലഭ്യമാവുന്ന ബീര് ആള്ക്കഹോള്ഫ്രീയാണ്. അത് നമ്മെ ലഹരിയില് ആറാട്ടുന്നുമില്ല. അതുകൊണ്ടുതന്നെ ഇവിടെയതിന് വില്പനക്കും ഉപയോഗത്തിനും വിലക്കില്ല. ചൂടന് കാലാവസ്ഥയില് കുടിക്കാന് പറ്റിയ ഒരു പാനീയം എന്നതുകൊണ്ട് മലയാളികള് ഉള്പ്പെടെ പലരും ഇതു കഴിക്കാറുമുണ്ട്. ലത്തീഫും കഴിക്കാറുണ്ട് മൗസി (ബീറുകളിലൊന്നിന്റെ ബ്രാന്ഡ് നെയിം). മൂത്രക്കടച്ചിലിനും മറ്റും ബീര് നല്ലതാണെന്നാണ് സംസാരം. ഉല്പന്നം ചെലവാകാന് കമ്പനി പ്രചരിപ്പിച്ചതാണോ ഇത് എന്നറിയില്ല, അതാവാനാണ് കൂടുതല് സാധ്യത. ഏതായാലും വൈദ്യശാസ്ത്രത്തിന്റെ പിന്ബലം ഈ പ്രചാരണത്തിന് ഉള്ളതായി അറിവില്ല. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കാരനാണ് ലത്തീഫ്. കല്ല്യാണം കഴിച്ചത് ഉള്ള്യേരിക്കാരിയെ. ലത്തീഫിന്റെ ഭാര്യ ജിദ്ദയിലെത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. ജിദ്ദയില് ഭാര്യക്കൊപ്പം സുഖമായി വാഴവേ, ഒരു ദിവസം ലത്തീഫിന് ചെറുതായി മൂത്രക്കടച്ചിലും അടിവയറ്റില് ചെറിയ വേദനയുമുണ്ടായി. ഡോക്ടറെ ചെന്നു കാണാനുള്ള ഭാര്യയുടെ നിര്ദേശം മുഖവിലക്കെടുക്കാതെ ലത്തീഫ് അടുത്ത ബഖാലയില് പോയി രണ്ട് മൗസിയും വാങ്ങി റൂമിലെത്തി.
മൗസി ആദ്യമായി കാണുകയായിരുന്നു ലത്തീഫിന്റെ ഭാര്യ. അവര് ലത്തീഫിനോട് ഇതെന്താണ് എന്ന് ചോദിച്ചപ്പോള് ഇത് ബീറാണെന്നും വേണമെങ്കില് ഒന്നെടുത്ത് കുടിച്ചോ എന്നും മറുപടി നല്കി. കേട്ടപാതി കേള്ക്കാത്ത പാതി, ലത്തീഫിന്റെ ഭാര്യയുടെ അലമുറയിട്ടുള്ള കരച്ചിലാണ് അവിടെ ഉയര്ന്നത്. കാര്യമറിയാതെ ലത്തീഫ് പകച്ചു. കരച്ചിലിനിടെ ഉയര്ന്ന പരിഭവവും ഭീഷണിയും കേട്ട് അക്ഷരാര്ഥത്തില് ലത്തീഫ് ഞെട്ടി.
ഞാനെന്തെങ്കിലും ചെയ്യും. ഇമ്മാതിരി കള്ളുട്യനെയാണല്ലോ ബാപ്പച്ചി എനിക്ക് കല്ല്യാണം കഴിച്ചു തന്നത്. ഞാനിപ്പം ബാപ്പച്ചിക്ക് വിളിക്കും എന്നെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ലത്തീഫിന്റെ കെട്ട്യോളുടെ കരച്ചില്.
ലത്തീഫ് കാര്യം മനസ്സിലാക്കിക്കാന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല. അവസാനം സുഹൃത്തിനെ വിളിച്ചു ഭാര്യയെ കൂട്ടിവരാന് പറഞ്ഞു. സുഹൃത്തിന്റെ ഭാര്യയെത്തി മിസിസ്സ് ലത്തീഫുമായി സംസാരിച്ചു. നാട്ടിലെ ബീറല്ല ഇവനെന്നും ഇവന് ശുദ്ധനാണെന്നും അപകടകാരിയല്ലെന്നും കുടിക്കുന്നത് ഹറാമല്ലെന്നും ലത്തീഫിന്റെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കാന് സുഹൃത്തിന്റെ ഭാര്യ കുറേ കഷ്ടപ്പെട്ടു. അവസാനം വിജയം വരിച്ച സന്തോഷത്തോടെയാണ് അവര് മടങ്ങിയത്.
ദിവസങ്ങള്ക്കു ശേഷം ലത്തീഫിന്റെ ഭാര്യ നാട്ടിലേക്ക് വിളിച്ച് ഉമ്മച്ചിയോടും ഉപ്പച്ചിയോടും സംഭവിച്ച അക്കിടി വിവരിച്ചു, അവളുടെ കാര്യവും കാര്യപ്രാപ്തിയുമോര്ത്ത് അവരും ചിരിച്ചു. ഇന്ന് പാവം ഭാര്യ ബാര്ബിക്കന് എന്ന ബീറിനടിമയാണെന്ന കാര്യം ലത്തീഫിനു മാത്രമേ അറിയൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ