പേജുകള്‍‌

2010, ഏപ്രിൽ 11, ഞായറാഴ്‌ച

ജിദ്ദ ടു കരിപ്പൂര്- 48 മണിക്കൂര്



14 ഏപ്രില് 2000. ഒരു വര്ഷത്തെ പ്രവാസത്തിനുശേഷമുള്ള ആദ്യ ഒഴിവുകാലം ചെലവഴിക്കാന് നാട്ടിലേക്കു പുറപ്പെടുന്ന ദിവസം. കരിപ്പൂരിലേക്കാണ്യാത്ര. കരിപ്പൂരിലേക്ക് നേരിട്ട്ജിദ്ദയില്നിന്ന്അന്ന്വിമാനമില്ലാതിരുന്നതിനാല്സൗദിയക്ക് ബോംബേക്കും അവിടെനിന്ന്കരിപ്പൂരിലേക്ക്ഇന്ത്യന്എയര്ലൈന്സിലുമാണ്യാത്ര പ്ലാന്ചെയ്തത്. സവയുടെ പ്രീപെയ്ഡ്സര്വീസ്നിലവിലില്ലാത്തതിനാല്ഓരോ സംഭവങ്ങളും അപ്പപ്പോള്ഭാര്യയോടും സ്നേഹിതരോടും വിളിച്ചോതാനുള്ള സൗകര്യവും അന്ന് കുറവായിരുന്നു. നെടുനീളന്കാബിനുകളൊരുക്കിയ ഒരു ബൂത്തില്കയറി രാത്രിയാണ് വിമാനമെന്നും നാളെ രാവിലെ ബോംബെയില്നിന്നും കണക്ഷന്ഫ്ളൈറ്റില്ഉച്ചക്ക് രണ്ടുമണിയോടെ കരിപ്പൂരിലെത്തുമെന്നും വീട്ടിലേക്ക്ഫോണ്ചെയ്ത്പറഞ്ഞു. തിരിച്ചു റൂമിലെത്തി കുട്ടികളും ഭാര്യയും പറഞ്ഞേല്പ്പിച്ച സാധനങ്ങളെല്ലാം വാങ്ങിയത്പായ്ക്ക്ചെയ്യാന്മറന്നിട്ടില്ല എന്ന്ഒരിക്കല്ക്കൂടി ഉറപ്പുവരുത്തി.
മഗ്രിബിനുശേഷമാണ്എയര്പോര്ട്ടിലേക്ക്പുറപ്പെടുന്നത്. രാത്രി 10.15നാണ്ഫ്ളൈറ്റ്. റിയാദ്വഴി കാലത്ത്8.30 ന്ബോംബെയിലെത്തും. അവിടെനിന്ന്12.30 ന്കരിപ്പൂരിലേക്ക്. ഉച്ചക്ക്2ന്കരിപ്പൂരില്. വളരെ കൃത്യമായിരുന്നു മനസ്സിന്റെ കണക്കുകൂട്ടല്. രാത്രിയാവാനുള്ള വെപ്രാളത്തിലായിരുന്നു മനസ്സ്. ഭാര്യയേയും കുട്ടികളേയും ഉമ്മയേയും മറ്റും കാണാനുള്ള വെമ്പല്. ഉച്ചക്ക് ഭക്ഷണത്തിനുമുമ്പില്ഇരുന്നെങ്കിലും ഒന്നും വേണ്ടാത്ത അവസ്ഥ. എങ്ങനെ അവരാരേയും കാണാതെ ഇത്രയുംനാള്കഴിച്ചുകൂട്ടി. അപ്പോള്ഞാന്എന്നോട്തന്നെ ചോദിച്ച ഉത്തരമില്ലാത്ത ചോദ്യമായിരുന്നു അത്.
വൈകിട്ട്ജ്യേഷ്ഠന്റേയും അനിയന്റേയും കൂടെ ജിദ്ദ എയര്പോര്ട്ടിലെത്തി. അവിടെനിന്നാണ്വിമാനം പുറപ്പെടുന്നത്. കൂടെ എയര്പോര്ട്ടില്ജോലിയുള്ള എന്റെയൊരു സൃഹൃത്തുമുണ്ടായിരുന്നു. ഞാനും സുഹൃത്തും നേരെ കൗണ്ടറിലെത്തി പാസ്പോര്ട്ടും ടിക്കറ്റും നല്കി. കൗണ്ടറിലുള്ള ജീവനക്കാരന് ടിക്കറ്റ്വാങ്ങി നോക്കി സൃഹൃത്തിനോട്എന്തൊെക്കയോ സംസാരിച്ചു.
സാധാരണ പോകാറുള്ള വലിയ വിമാനത്തിനു തകരാര്ഉള്ളതിനാല്ചെറിയ വിമാനമാണ്ബോംബേക്ക് പോകുന്നത്. അതിനുള്ള ബോര്ഡിംഗ്പാസെല്ലാം ഇഷ്യൂ ചെയ്തു കഴിഞ്ഞു. മുപ്പതോളം പേര്ഓവര്ബുക്കിംഗിലാണ്. അവര്ക്ക്പുലര്ച്ചെ റിയാദ്വഴി പോകാമെന്നും നഷ്ടപരിഹാരമായി 1000 റിയാലിന്റെ കൂപ്പണ്നല്കാമെന്നും കൗണ്ടറില്നിന്നറിയിച്ചത് ഒരു ദ്വിഭാഷിയുടെ പൂര്ണ ഉത്തരവാദിത്തത്തോടെ സ്നേഹിതന്വിവരിച്ചു. പാസ്പോര്ട്ടും ബോര്ഡിംഗ്പാസും കൂപ്പണുമായി വിഷാദഗ്രസ്തനായി റിയാദിലേക്കുള്ള വിമാനവും കാത്ത്ഞാനിരുന്നു. സ്നേഹിതനും സഹോദരങ്ങളും എയര്പോര്ട്ടില്എന്നെ ഒറ്റക്കാക്കി മടങ്ങി.
എമിഗ്രേഷന്റിയാദിലാണ്. അതുകൊണ്ട്സെക്യൂരിറ്റി ചെക്കിംഗ്കഴിഞ്ഞ്ഡിപ്പാര്ച്ചര്ലോഞ്ചില്ഇരിക്കേ, ബോംബെയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരോട്കാന്റീനില്ചെന്ന്ഭക്ഷണം കഴിക്കാന് അറിയിപ്പുണ്ടായി. ബര്ഗറും ചായയുമായിരുന്നു ഭക്ഷണം. യാത്ര താളംതെറ്റിയ വിവരം നാട്ടിലേക്ക്അറിയിച്ചിരുന്നില്ല. കാന്റീന്കൗണ്ടറില്നിന്ന്ഫോണ്ചെയ്യാന് കോയിന്ചോദിച്ചപ്പോള്മലയാളത്തിലായിരുന്നു മറുപടി. ചുമരില്ഫിക്സ്ചെയ്ത ഒരു കാര്ഡ്ഫോണ്ചൂണ്ടിക്കാട്ടി വിവരമറിയിക്കാനല്ലേ, ആ ഫോണില്വിളിച്ചോളൂ എന്നു പറഞ്ഞ്ഒരു കാര്ഡ്തന്നു. ഞാന്വീട്ടിലേക്ക്വിളിച്ചു വിവരം നല്കി. കാര്ഡ് മടക്കിനല്കി എത്ര റിയാലായെന്ന്ചോദിച്ചപ്പോള്ഫോണ്ചെയ്യാനുള്ള സൗകര്യവും സൗദിയയുടെ സര്വീസാണെന്നായിരുന്നു അയാളുടെ മറുപടി.
കാലത്ത്നാലിന്ആഭ്യന്തര സര്വീസില്റിയാദിലേക്ക്പുറപ്പെട്ടു. പിന്നെ റിയാദില്എമിഗ്രേഷന്കഴിഞ്ഞ് അനന്തമായ കാത്തിരിപ്പ്. അവിടെനിന്നും വലിയൊരു വിമാനത്തില്ദമാം വഴി ബോംബെയിലേക്ക്. ദമാമില്നിന്ന്അന്പതോളം യാത്രക്കാര്വിമാനത്തില്കയറി. എല്ലാവരുടേയും കയ്യില്കോണ്സുലേറ്റ്ഇഷ്യൂ ചെയ്ത എമര്ജന്സി സര്ട്ടിഫിക്കറ്റുകള്. തര്ഹീല്വഴി നാട്ടിലേക്ക്തിരിച്ചുപോകുന്നവര്. എല്ലാവരുടേയും മുഖത്ത്വിഷാദച്ഛവി. സന്തോഷം എന്നോ മരിച്ചു എന്നുവിളിച്ചോതുന്ന ചലനങ്ങള്.
വിമാനം നേരെ ബോംബേക്ക്. കാലത്ത്8.30 ന്ബോംബെയിലെത്തേണ്ട ഞാന് എത്തിയത്രാത്രി ഏഴിന്. ജിദ്ദയില്നിന്നും യാത്രതിരിച്ചവരില്പതിനഞ്ചോളം പേര് നേരെ ഇന്ത്യന്എയര്ലൈന്സ്ഓഫീസിലെത്തി.
പിറ്റേന്ന്കാലത്ത്9 മണിക്കുള്ള വിമാനത്തിന്കരിപ്പൂരിലേക്ക്ടിക്കറ്റ്ഒ.കെയാക്കി നല്ലൊരു ലോഡ്ജ്കണ്ടെത്തി അവിടെ രാപാര്ത്തു. ഉറക്കം അകലെയായിരുന്നു. ബോംബെയില്നിന്നും നാളെ രാവിലെയേ ഇവിടെനിന്നു പുറപ്പെടൂ എന്ന്ഫോണ്ബൂത്തില്നിന്നും അറിയിച്ചപ്പോള് നിജസ്ഥിതിയറിയാതെ വിതുമ്പുന്ന ഭാര്യയുടെ ശബ്ദമാണ്ചെവിയിലെത്തിയത്.
ഉറങ്ങാത്ത മണിക്കൂറുകള്തള്ളിനീക്കി ലോഡ്ജില്നിന്ന്കാലത്ത്ഏഴിനുതന്നെ ഡൊമസ്റ്റിക് എയര്പോര്ട്ടിലെത്തി. കൗണ്ടര്തുറന്നത്8.30ന്. ബോര്ഡിംഗ്പാസെടുത്ത് അനന്തമായ കാത്തിരിപ്പ്. 10 മണിയായിട്ടും വിമാനമില്ല. കോഴിക്കോട്ടേക്കുള്ള വിമാനം 12 മണിക്കേ പോകുകയുള്ളൂ എന്ന ഒരു അനൗണ്സ്മെന്റ്അവിടെ മുഴങ്ങി.
ആരെയൊെക്കയോ ശപിച്ച്അവിടെ കൂനിയിരുന്നു. ഒരു മണിയായിട്ടും വിമാനം പുറപ്പെടുന്നതിന്റെ ലാഞ്ഛന പോലുമില്ല. അപ്പോള്അവിടെയെത്തിയ എയര്ലൈന്സ്ജീവനക്കാരനെ ഞങ്ങളെല്ലാം വളഞ്ഞു. ഇതാരുടേയും പ്രേരണകൊണ്ടായിരുന്നില്ല. ഞങ്ങള്ക്ക്നേതാവും ഉണ്ടായിരുന്നില്ല. ഈ സംഘടിതശക്തി അമര്ഷത്തിന്റേതായിരുന്നു. പ്രതിഷേധത്തിന്റേതായിരുന്നു. സര്വോപരി വേദനയുടേതായിരുന്നു. പ്രതിഷേധത്തിനുമുമ്പില്സെക്യൂരിറ്റിയുടെ ഭീഷണിയും എയര്ലൈന്സ്ഉദ്യോഗസ്ഥന്റെ പ്രശ്നത്തോടുള്ള മുഖംതിരിക്കലും വിലപ്പോയില്ല. രണ്ടാള്കൂടെ വരികയാണെങ്കില്എയര്ലൈന്സ്മാനേജരോട്സംസാരിക്കാം എന്ന ഓഫറും ഞങ്ങള് തള്ളി. പ്രതിഷേധത്തിന്റെ തീജ്വാലക്ക്മുമ്പിലേക്ക്അവസാനം മേധാവിയെത്തി. മൂന്നു മണിക്ക്ഗോവക്കുള്ള വിമാനം കോഴിക്കോട്ടേക്ക്നീട്ടാമെന്നും ഉച്ചഭക്ഷണം നല്കാമെന്നും മേധാവി നല്കിയ ഉറപ്പ്മാനിച്ച്നിശ്ശബ്ദരായി ഞങ്ങള് കാന്റീനിലേക്ക്നീങ്ങി. ഉച്ചഭക്ഷണം കിട്ടി... ഒരു സമൂസയും ചായയും.
മേധാവി വാക്കു പാലിച്ചു. മൂന്നു മണിക്ക്എയര്പോര്ട്ടില്നിന്നും വിമാനം ആകാശത്തേക്ക് കുതിച്ചു. ഗോവയില്ലാന്റ്ചെയ്ത വിമാനത്തില്നിന്നിറങ്ങിയത്ഒമ്പതു പേര്. ബാക്കിയെല്ലാവരും കരിപ്പൂരിലേക്ക്. ഗോവയില്നിന്നും പറന്നുയര്ന്ന വിമാനത്തില്നിന്നും ശ്രവിച്ച മറ്റൊരു അനൗണ്സ്മെന്റ്വീണ്ടും ഞങ്ങളെ ആശങ്കാകുലരാക്കി. കരിപ്പൂരില്രാത്രി ലാന്റിംഗിനുള്ള സൗകര്യമില്ലാത്തതിനാല് റണ്വേ വ്യക്തമായെങ്കിലേ ലാന്റ്ചെയ്യൂ എന്നും അല്ലെങ്കില്അടുത്ത എയര്പോര്ട്ടിലേക്ക്തിരിച്ചുവിടുമെന്നുമായിരുന്നു ആ അറിയിപ്പ്. വീണ്ടും നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്... അവസാനം കരിപ്പൂരില്ലാന്റ്ചെയ്യാന് പോകുകയാണെന്ന അറിയിപ്പ്മനസ്സിന്കുളിരേകി. വിമാനം കോഴിക്കോട്റണ്വേയില് പറന്നിറങ്ങുമ്പോള്സമയം വൈകിട്ട്6.10. ജിദ്ദയില്നിന്നും കരിപ്പൂരിലേക്കുള്ള യാത്രക്ക്48 മണിക്കൂര്ദൈര്ഘ്യം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ